ട്വന്റി ട്വന്റി ലോകകപ്പ് നിലനിർത്തി ഇന്ത്യ. ന്യൂസിലൻഡിനെ 96 റൺസിന് തോൽപിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോക കിരീടം ഉയർത്തിയത്. അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിന് എത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ ഇന്നിംഗ്സാണ് (46 പന്തിൽ 89) കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ (25 പന്തിൽ 54), അഭിഷേക് ശർമ്മ (21 പന്തിൽ 52) എന്നിവർ നിർണായക പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻഡ് 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. 4 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ന്യൂസിലൻഡിനെ തകർത്തത്. 26 പന്തിൽ 52 റൺസ് ടിം സീഫെർട്ടാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ.
തകർപ്പൻ തുടക്കമാണ് സഞ്ജു - അഭിഷേക് സഖ്യം ഇന്ത്യക്ക് നൽകിയത്. 98 റൺസാണ് ഇരുവരും ഒണം വിക്കറ്റിൽ ചേർത്തത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തിൽ 52 റൺസ് നേടി. മൂന്ന് സിക്സും, ആറ് ഫോറും നേടിയ അഭിഷേക് എട്ടാം ഓവറിൽ രചിൻ രവീന്ദ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന കിഷൻ-സഞ്ജു സഖ്യം 105 റൺസ് കൂടി കൂട്ടി ചേർത്തു. 15-)0 ഓവറിൽ ആണ് കൂട്ടുകെട്ട് പൊളിയുന്നത്. നീഷമിന്റെ ആദ്യ പന്തിൽ സഞ്ജു മടങ്ങി.
20-20 വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും, പ്രധാന മന്ത്രിയും.