തമിഴ്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകികൊണ്ട് സംസ്ഥാനത്തെ സബ്സിഡി ഭക്ഷണ ശൃംഖലയായ "'അമ്മ കാന്റീനുകൾ" പൂർണ്ണമായി നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ടി വി കെ സർക്കാർ അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴേക്കും ജനപ്രിയമായ ഈ ക്ഷേമ പദ്ധതി വിപുലീകരിക്കാനും, സജീവമാക്കാനും ഉള്ള അടിയന്തിര നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഉടനീളമുള്ള 620 'അമ്മ ക്യാന്റീനുകൾക്കാണ് ഇതിലൂടെ പുതു ജീവൻ ലഭിക്കുന്നത്. രാഷ്ട്രീയമായ പേര് മാറ്റങ്ങൾക്കൊന്നും മുതിരാതെ പദ്ധതിയുടെ യഥാർത്ഥ പേര് നിലനിർത്തികൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.