കരിങ്കുന്നം : നെല്ലാപ്പാറ കുരിശുപള്ളി വളവിൽ വീണ്ടും ലോറി മറിഞ്ഞു. ഡ്രൈവർ പരുക്കുകളില്ലാതെ രക്ഷപെട്ടു. 2025 വർഷത്തിൽ ഇതേ സ്പോട്ടിൽ നടന്ന ആസിഡ്ന്റുകളിൽ 3 പേര് മരണപ്പെട്ടിരുന്നു. തുടർന്ന് 2025 ഡിസംബറിൽ നാറ്റ്പാക് സംഘവും, RTA യും, പോലീസും, പഞ്ചായത്ത് അധികൃതരും സംയുക്തമായി സ്ഥലം സന്ദർശിച്ച് അപകടങ്ങൾ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു. മാസം 2 കഴിഞ്ഞിട്ടും, ഒരു തീരുമാനവും നടപ്പായില്ല എന്ന് മാത്രവുമല്ല, അപകടങ്ങൾ തുടർകഥ ആവുകയും ചെയ്യുന്നു. ഇനിയും എത്ര മരണം കൂടി നടന്നാലാണ് അധികൃതർ കണ്ണ് തുറക്കുക എന്നറിയില്ല.
തുടർച്ചയായ അപകടങ്ങളിലും, അധികൃതരുടെ അനാസ്ഥയിലും, മെല്ലെ പോക്ക് നയത്തിലും മടുത്തിരിക്കുന്നു നാട്ടുകാർ, ഉത്തരവാദിത്വപ്പെട്ടവർ അപകട പ്രതിരോധത്തിനായി സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുവാൻ തയ്യാറെടുക്കുകയാണ്.