അയൽ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങൾക്ക് ക്ഷമ ചോദിച്ച് ഇറാൻ. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു ഇറാൻ പ്രസിഡന്റ് മസൂദ് പസഷ്കിയാന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണം ഉണ്ടാകില്ലെന്നും, ഇങ്ങോട്ടു ആക്രമണം ഉണ്ടായാൽ മാത്രമേ പ്രത്യാക്രമണം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അയാൾ രാജ്യങ്ങളിലേക്ക് കടന്നു കയറാൻ ഇറാന് യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അയാൾ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഭരണ നിർവഹണ ചുമതലയുള്ള ഇടക്കാല കൌൺസിൽ തീരുമാനമെടുത്തു. എന്നിരിക്കിലും ആക്രമണങ്ങൾക്ക് മുന്നിൽ ഇറാൻ ഒരു തരത്തിലും കീഴടങ്ങില്ലെന്നും മസൂദ് പസഷ്കിയാൻ വ്യക്തമാക്കി. ഇറാനെ എങ്ങനെയെങ്കിലും കീഴടക്കാമെന്ന സ്വപ്നം ശത്രുക്കൾക്ക് തങ്ങളുടെ പട്ടടയിലേക്ക് കൊണ്ടുപോകാമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്.
ഒരാഴ്ചയോളമായി ഗൾഫ് രാജ്യങ്ങൾ ഇറാൻ ആക്രമണങ്ങളാൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇറാന്റെ പരസ്യ ക്ഷമാപണം വന്നതോടെ ഭീഷണി ഒഴിഞ്ഞതിനാൽ ഉടൻ ഗൾഫ് രാജ്യങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. താൽക്കാലികമായി പ്രവർത്തനം നിർത്തി വെച്ച വിമാനത്താവളങ്ങൾ വീണ്ടും പ്രവർത്തന സജ്ജമായിട്ടുണ്ട്.